കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം തെറ്റിദ്ധരിപ്പിച്ച് നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രം നടത്തിയ കേസില്‍ മൂന്നു പേർ പിടിയിൽ.
പെണ്‍കുട്ടിക്ക് 16 വയസുള്ളപ്പോള്‍ മുതല്‍ ഒന്നാം പ്രതിയായ അഭിജിത്ത് (21) എന്നയാൾ പീഡിപ്പിച്ചുവരികയായിരുന്നതായാണ് കേസ്.
18-ാം വയസില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഗര്‍ഭിണിയായ വിവരം അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രതികള്‍ ആസൂത്രിതമായി നീങ്ങിയതായും പരാതിയിൽ പറയുന്നു.
കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അനസ് (45), അഭിജിത്തിന്റെ ബന്ധു കൂടിയായ അജിത്ത് എന്നിവരും പിടിയിലായി. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിക്ക് അബോർഷന് ഗുളികകള്‍ നല്‍കിയെന്നാണ് കേസ്.
2026 ഫെബ്രുവരി 26-നാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ആരോഗ്യത്തിനുള്ള മരുന്നാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു ഗുളികകള്‍ നല്‍കിയതെന്നും പരാതിയിൽ പറയുന്നു. പ്രതികൾക്കെതിരേ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.